ഗുജറാത്തിനെതിരേ മുംബൈയ്ക്ക് 20 റണ്‍സിന്റെ ജയം

പഞ്ചാബ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണ് രണ്ടാം ക്വാളിഫയർ പോരാട്ടം പഞ്ചാബ് സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നാളെ നടക്കും. ജയിക്കുന്നവർ പൂരത്തിന് കൊട്ടിക്കലാശം നടത്താൻ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഉയർത്തിയ 228 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. പരാജയം രുചിച്ച ഗുജറാത്ത് പുറത്തായി. നേരത്തേ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു നേരിട്ട് ഫൈനലിൽ കടന്നത്. ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ തുടക്കം ഹാർദിക് പാണ്ഡ്യ പൂർത്തിയാക്കിയതോടെ ഗുജറാത്തിന് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കുകയെന്ന ദൗത്യം വന്നു. ഗുജറാത്തിന്റെ സായ് സുദർശന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. സ്കോർ: മുംബൈ: 20 ഓവറിൽ 228/5. ഗുജറാത്ത്: 20 ഓവറിൽ 208/6.
വെടിക്കെട്ട് രോഹിത് ശർമയുടെയും (81), ജോണി വെയ്സ്റ്റോയുടെയും (47) ഓപ്പണിംഗ് കൂട്ടുകെട്ടിൽ 7.2 ഓവറിൽ 84 റണ്‍സ് തകർപ്പനടിയുടെ അടിത്തറയിൽ മുംബൈ കുതിച്ചു. മൂന്നാം നന്പറിൽ സൂര്യകുമാർ യാദവ് (33), തിലക് വർമ (25), അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (22) വെടിക്കെട്ട് സ്കോർ 228ൽ എത്തിച്ചു. നമാൻ ദിർ ഒന്‍പതു റണ്‍സുമായി പുറത്തായി. ഗുജറാത്തിനായി പ്രസീദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. മറുപടി സമ്മർദത്തിൽ യുവ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (1) ആദ്യ ഓവറിൽ ട്രെന്റ് ബോൾട്ടിനു മുന്നിൽ വീണു. എന്നാൽ സായ് സുദർശൻ (80) പതിവ് ശൈലിയിൽ പോരാട്ടം നടത്തി ടീമിന് അടിത്തറയിട്ടു. കുശാൽ മെൻഡിസ് (20) ഹിറ്റ് വിക്കറ്റായി മടങ്ങി. വാഷിങ്ടണ്‍ സുന്ദർ (48) റണ്‍സ് നേടി പൊരുതാൻ ശ്രമിച്ചെങ്കിലും മുംബൈ ബൗളർമാർ വീഴ്ത്തി.
Source link