പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വീഡിയോ കൊറിയൻ യുവതിയെ ചോദ്യം ചെയ്ത് പൊലീസ് കണ്ടെത്തിയത് വാരണാസിയിൽ

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലുവശവും ചിത്രീകരിച്ച് യൂട്യൂബിലടക്കം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദക്ഷിണകൊറിയൻ വ്ലോഗർ കെല്ലിയെ വാരണാസിയിൽ കണ്ടെത്തി ചോദ്യം ചെയ്ത് പൊലീസ്.
പൈങ്കുനി ഉത്സവത്തിനിടെ കഴിഞ്ഞമാസം പത്തിനാണ് ദൃശ്യങ്ങൾ പകർത്തിയത്.
14 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള കെല്ലിയുടെ 25 മിനിറ്റുള്ള വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയെടുത്ത ചിത്രങ്ങളെന്നാണ് പൊലീസ് സംശയിച്ചത്. അതിനിടെ വാരണാസിയിൽ എത്തിയ കെല്ലിയെ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
മൊബൈലിലെടുത്ത വീഡിയോ ആണെന്നുെം ഡ്രോൺ പറത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ തെളിവുസഹിതം കെല്ലി വെളിപ്പെടുത്തി. ഇവർക്കെതിരെ കേസെടുക്കുകയോ യാത്രാവിലക്കിന് ശുപാർശയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തിയ കെല്ലി ലുലുമാളിലും ഹോട്ടലുകളിലും ബീച്ചുകളിലുമെത്തിയെടുത്ത ഒരുഡസനോളം ദൃശ്യങ്ങൾ യൂ ട്യൂബിലടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീ ഷർട്ടും ജീൻസുമിട്ട് ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ വരെയെത്തി വീഡിയോ പകർത്തി.
പദ്മനാഭസ്വാമി ക്ഷേത്രത്തിലും 3കിലോമീറ്റർ ചുറ്റളവിലും ഡ്രോൺ പറത്താൻ നിരോധനമുണ്ട്.
Source link