INDIALATEST NEWS

മൂന്നു കടലുകളിലും സമുദ്ര ചാർത്തി ഇന്ത്യൻ വനിതാ നാവികർ; സാഗരപരിക്രമണം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ജോടികൾ


പായ്‌വഞ്ചിയിൽ ലോകം ചുറ്റി അഭിമാനതീരമണഞ്ഞ വനിതാ നാവികർക്കു രാജ്യത്തിന്റെ ഹൃദയാഭിവാദ്യം. സാഗര പരിക്രമണം പൂർത്തിയാക്കിയ നാവികസേനാ ലഫ്റ്റനന്റ് കമാൻഡർമാരായ കോഴിക്കോട് പറമ്പിൽക്കടവ് സ്വദേശി കെ.ദിൽനയും തമിഴ്നാട്ടിൽനിന്നുള്ള എ.രൂപയും ഇന്നലെ വൈകിട്ട് 5.21ന് മഡ്‍ഗാവിലെ മോൾജെട്ടിയിൽ ഇന്ത്യൻ തീരം തൊട്ടു. 238 ദിവസം കൊണ്ടു 3 സമുദ്രങ്ങൾ കടന്ന്, 25,621 നോട്ടിക്കൽ മൈൽ (ഏതാണ്ട് 47,450 കിലോമീറ്റർ) താണ്ടിയാണ് ഇരുവരും മടങ്ങിയെത്തിയത്. സാഗരപരിക്രമണം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ജോടി എന്ന റെക്കോർഡും ഇവർക്കു സ്വന്തം.കൊടുങ്കാറ്റും വൻതിരകളും അതിശൈത്യവുമുൾപ്പെടെയുള്ള സാഗരശൗര്യത്തോടു പൊരുതിയെത്തിയ ഇരുവരെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ‘നാവിക സാഗർ പരിക്രമ’ രണ്ടാം പതിപ്പിന്റെ ഭാഗമായി ഐഎൻഎസ് തരിണി എന്ന പായ്‌വഞ്ചിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് യാത്ര തുടങ്ങിയത്. ഭൂമിയിലെ ഏതുകരയിൽ നിന്നായാലും ഏറ്റവും അകലെയുള്ള പോയിന്റ് നിമോ താണ്ടിയതിലൂടെ പായ്‌വഞ്ചിയിൽ അവിടെയെത്തുന്ന ആദ്യ വനിതാ ജോടി എന്ന നേട്ടവും ദിൽനയും രൂപയും സ്വന്തമാക്കി. ഗോൾഡൻ ഗ്ലോബ് റേസ് വിജയി കമാൻഡർ അഭിലാഷ് ടോമിയായിരുന്നു ഇരുവരുടെയും മുഖ്യ പരിശീലകൻ. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ്, ഗോവ ചീഫ് സെക്രട്ടറി ഡോ.വി.കണ്ടവേലൗ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ആരതി സരിൻ എന്നിവരും നാവികരെ സ്വാഗതം ചെയ്യാനെത്തിയിരുന്നു.∙ ‘വനിതാ പൈലറ്റുമാരും മറ്റു സേനകളിലെ വനിതകളും ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കാണു വഹിച്ചത്. ഈ സമയത്ത് തന്നെ ഈ രണ്ടു പെൺമക്കളും രാജ്യത്തിന്റെ അഭിമാനം ഉയർത്തി. സിയാച്ചിനിലെ ഉയരങ്ങൾ മുതൽ സമുദ്രത്തിന്റെ ആഴങ്ങൾ വരെ നമ്മുടെ പെൺകുട്ടികൾ സാന്നിധ്യമറിയിച്ചു കഴിവു തെളിയിക്കുകയാണ്.’ – രാജ്‌നാഥ് സിങ് (പ്രതിരോധ മന്ത്രി)


Source link

Related Articles

Back to top button