രാജ്യസഭയിൽ ഇന്ത്യാസഖ്യം അംഗബലം ഉയരും; തമിഴ്നാട്ടിലും അസമിലും 8 സീറ്റിലേക്ക് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി ∙ ജൂൺ 19നു നടക്കുന്ന തിരഞ്ഞെടുപ്പോടെ രാജ്യസഭയിൽ ഇന്ത്യാസഖ്യത്തിന്റെ അംഗബലത്തിൽ നേരിയ വർധനയുണ്ടാകും. തമിഴ്നാട്ടിലും (6 സീറ്റുകൾ) അസമിലും (2) ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കണക്കുപ്രകാരം, തമിഴ്നാട്ടിലെ ആറിൽ മൂന്നെണ്ണം ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെ, പിഎംകെ, എംഡിഎംകെ എന്നീ പാർട്ടികൾക്ക് 1 വീതവും ലഭിക്കും. സഭയിലെ അംഗബലം വച്ചു 4 സീറ്റ് വരെ ഡിഎംകെക്കു ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ഒരുസീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിനു വിട്ടുകൊടുക്കണമെന്ന ആവശ്യവും വന്നേക്കും. ഏതായാലും ഇന്ത്യാസഖ്യം കക്ഷിനിലയിൽ വർധനയുണ്ടാകും.അസമിലെ 2 സീറ്റിലൊന്നു ബിജെപിയുടെയും മറ്റൊന്നു സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്റെയുമാണ്. ഇതിലൊന്നു കോൺഗ്രസിനോ സഖ്യകക്ഷിക്കോ ലഭിച്ചേക്കും. 237 അംഗ രാജ്യസഭയിൽ നിലവിലെ അംഗബലം: എൻഡിഎക്ക് 128, ഇന്ത്യാസഖ്യത്തിന് 89. ഇരുകക്ഷികളോടും ചേരാതെ നിൽക്കുന്ന വൈഎസ്ആർസിപി, ബിആർഎസ്, ബിജെഡി, ബിഎസ് പി, എംഎൻഎഫ് എന്നിവയ്ക്ക് ആകെ 20 അംഗങ്ങളുണ്ട്.
Source link