KERALAM

വന്ദേഭാരതിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; ട്രെയിനിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ നിർബന്ധമായും ഒരു കാര്യം ശ്രദ്ധിക്കണം

തിരുവനന്തപുരം: വന്ദേഭാരതിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിൽ നിന്നാണ് പഴകിയ ജ്യൂസ് പിടികൂടിയത്. മാർച്ച് ഇരുപത്തിനാലിന് കാലാവധി അവസാനിച്ച ജ്യൂസാണ് യാത്രക്കാർക്ക് നൽകിയത്.

വ്യാഴാഴ്ച മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് ഭക്ഷണമോ പാനീയങ്ങളോ വാങ്ങിച്ചാൽ നിർബന്ധമായും എക്‌സ്‌പയറി ഡേറ്റ് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണി കിട്ടാൻ സാദ്ധ്യതയുണ്ട്.


വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ നേരത്തെ ഭക്ഷ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. എറണാകുളം കടവന്ത്രയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേഷന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് അഴുകിയ ഇറച്ചിയും ചീമുട്ടയും അടക്കം കണ്ടെത്തിയിരുന്നു. ഇതോടെ ട്രെയിനുകളുടെ ഭക്ഷണത്തെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു.

ഇതിനുപിന്നാലെ വന്ദേഭാരതിലെ ഭക്ഷ്യ സുരക്ഷ റെയിൽവേ ഗൗരവമായെടുക്കണമെന്ന് സംസ്ഥാനത്തെ എം പിമാർ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാനത്തെ റെയിൽവേ വികസനം സംബന്ധിച്ച എം പിമാരുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.

മോശം ഭക്ഷണം നൽകിയ കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും റെയിൽവേ ജനറൽ മാനേജർ അറിയിച്ചിരുന്നു. എന്നാൽ കരാറുകാരനെ ബ്ളാക്ക് ലിസ്റ്റ് ചെയ്യണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button