HEALTH

കേരളത്തിലെ സ്ത്രീകളിൽ അമിതവണ്ണം കൂടുന്നു; നൂതന ചികിത്സാരീതികളും വേണമെന്ന് ആരോഗ്യവിദഗ്ധർ


കൊച്ചി: അന്താരാഷ്ട്ര വനിതാ മാസം ആചരിക്കുന്ന വേളയിൽ കേരളത്തിലെ വനിതകളിലുള്ള അമിത വണ്ണം ഗണ്യമായ തലത്തിൽ ആരോഗ്യ ആശങ്കകൾ ഉയർത്തുകയാണ്. 2023-ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകൾ അമിതഭാരം ഉളളവരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ ശരാശരിയിലും ഏറെ ഉയർന്ന നിലയിൽ കേരളത്തിലെ സ്ത്രീകളിൽ 65.4 ശതമാനം പേരിലും അടിവയറിലെ അമിതവണ്ണം അനുഭവപ്പെടുന്നു. അമിതവണ്ണം എന്നത് സൗന്ദര്യപരമായതോ ജീവിതശൈലീ വിഷയമായി തള്ളിക്കളയാറുണ്ട്. മാരകമായതും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ രോഗം തുടങ്ങിയവ അടക്കമുള്ള ഗൗരവമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഇതുമൂലമുണ്ടാകുന്നു. കുട്ടികളുണ്ടായതിനു ശേഷവും മറ്റും അമിതവണ്ണം മൂലമുള്ള സങ്കീർണതകൾ അനുഭവിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ പര്യാപ്തമാകില്ല.പ്രധാനമായും സി-സെക്ഷൻ പോലെ അടിവയറിലെ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള സ്ത്രീകൾക്ക് ഡാ വിഞ്ചി പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്‌റ്റഡ് സർജറി പ്രയോജനപ്രദമാണെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ ബാരിയാട്രിക് സർജറി, ട്രോമ കെയർ, ജനറൽ സർജറി തുടങ്ങിയവയുടെ മേധാവിയുമായ ഡോ. രവി കാന്ത് പറഞ്ഞു. കൂടുതൽ മികച്ച നിയന്ത്രണം, കൃത്യത, കുറഞ്ഞ തോതിലെ മുറിവ്, വേഗത്തിൽ ഭേദമാകൽ തുടങ്ങിയവയാണ് റോബോട്ടിക് സർജറി വഴി സാധ്യമാകുന്നത്. പ്രസവാനന്തര സങ്കീർണതകൾ അനുഭവപ്പെടുന്നവർക്ക് ഈ ഘടകങ്ങൾ നേരിടുന്നത് വളരെ നിർണായകമാകും.കേരളത്തിലെ സ്ത്രീകളിൽ അമിത വണ്ണത്തിന്റെ കാരണങ്ങൾ കേരളത്തിലെ സ്ത്രീകളിൽ അമിതവണ്ണം വൻ തോതിൽ വർധിക്കുന്നു. ഹോർമോൺ മാറ്റങ്ങൾ, കുറഞ്ഞ തോതിലെ ശാരീരികാധ്വാനം, പ്രസവാനന്തര ആരോഗ്യത്തിന്റെ കാര്യത്തിലെ അവഗണന തുടങ്ങിയവയ്ക്ക് ഒപ്പം അവബോധത്തിന്റെ അപര്യാപ്തതയും ഇതിലേക്കു നയിക്കുന്നു. സങ്കീർണമായ അമിതവണ്ണത്തിന്, പ്രത്യേകിച്ച് സ്ത്രീകളിൽ, കൂടുതൽ മെച്ചപ്പെട്ട മാർഗമാണ് ഡാവിഞ്ചി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് സർജറി. സി-സെക്ഷൻ, അടിവയറിലെ സങ്കീർണതകൾ തുടങ്ങിയവയുള്ള സ്ത്രീകളിൽ ഇതു കൂടുതൽ പ്രസക്തമാണ്.


Source link

Related Articles

Back to top button