KERALAM

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം

കൊല്ലം: ദാമ്പത്യബന്ധം തകർന്ന പകയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. കോട്ടപ്പുറം മുറിയിൽ കൃഷ്ണഭവനം വീട്ടിൽ കൃഷ്ണൻകുട്ടി നായരെ (72) കൊലപ്പെടത്തിയ കേസിൽ ആശാകൃഷ്ണനെയാണ് (43) ജീവപര്യന്തം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും കൊല്ലം അഞ്ചാം അഡിഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.ആശാകൃഷ്ണന്റെ ഭാര്യ പിണങ്ങിപ്പോയതിന് കാരണം അച്ഛനാണെന്ന് പറഞ്ഞ് വഴക്കിടുകയും മാപ്പ് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ട് വരണമെന്ന് പ്രതി ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം കൃഷ്ണൻകുട്ടി നായർ എതിർത്തു. തുടർന്ന് പ്രതി പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും ഫ്രൈ പാൻ കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തടസം പിടിക്കാൻ ചെന്ന മാതാവിനെയും പ്രതി ക്രൂരമായി മർദ്ദിച്ചു.

ദൃക്‌സാക്ഷിയായ പ്രതിയുടെ മാതാവ് വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സാഹചര്യ തെളിവിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കരുനാഗപ്പള്ളി ഐ.എസ്.എച്ച്.ഒ വി.ബിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജയകമലാസനനും പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫീസർ അഭിലാഷും ഹാജരായി.


Source link

Related Articles

Back to top button