INDIA

മാധബി ബുച്ചിന് ക്ലീൻ ചിറ്റ്; ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ലോക്പാൽ


ന്യൂഡൽഹി ∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ മേധാവി മാധബി ബുച്ചിനെതിരായ പരാതികൾ അഴിമതി അന്വേഷണ സംവിധാനമായ ലോക്പാൽ തള്ളി. ആരോപണങ്ങൾ സ്ഥിരീകരിക്കാവുന്ന തെളിവുകളില്ലെന്നു സുപ്രീം കോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാ‍ൽ വ്യക്തമാക്കി.അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്നാണു മാധബി ബുച്ച് വിവാദത്തിലായത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബർമുഡയിലുമുള്ള 2 ഫണ്ടുകളിൽ ‘സെബി’ മേധാവിയായിരുന്നപ്പോൾ മാധബി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും നിക്ഷേപം നടത്തിയെന്നു റിപ്പോർട്ടിലുണ്ട്. ലോക്സഭാംഗം മഹുവ മൊയ്ത്ര അടക്കമുള്ളവരായിരുന്നു പരാതിക്കാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം പറ്റില്ലെന്നാണു തുടക്കംമുതലേ ലോക്പാൽ എടുത്ത നിലപാട്.


Source link

Related Articles

Back to top button