CINEMA

‘എന്റെ അറിവോടെ അല്ലാതെ ഒരു നടിയോട് വിവാഹ അഭ്യർഥന നടത്തി, 5 വർഷത്തേക്ക് ഡേറ്റില്ലെന്ന് പ്രചരിപ്പിച്ചു’; എണ്ണിപ്പറഞ്ഞ് ഉണ്ണി മുകുന്ദൻ


സ്വന്തം മാനേജറായ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ. സ്വന്തം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് വിപിൻ കുമാർ എന്ന വ്യക്തിയിൽ നിന്ന് നേരിട്ട അനീതികൾ ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. സ്വന്തം മാനേജരായി വിപിൻ എന്ന വ്യക്തിയെ ഒരിക്കലും നിയമിച്ചിട്ടില്ല വിപിൻ ആരോപിച്ചതുപോലെ അയാളെ താൻ ശാരീരികമായി കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഫ്ലാറ്റിന്റെ പാർക്കിങ്ങിലുള്ള സിസിടിവികൾ പരിശോധിച്ചാൽ അക്കാര്യത്തിൽ വ്യക്തത വരുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു നടിയോട് തന്നെ വിവാഹം കഴിക്കണം എന്ന് വിപിൻ ആവശ്യപ്പെട്ടത് താനും അയാളും തമ്മിൽ വലിയൊരു കലഹത്തിന് കാരണമായി എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. മാർക്കോയുടെ ഷൂട്ടിങ്ങിനിടെ വിപിൻ കാരണം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെന്നും അത് ഷൂട്ടിങ്ങിനെ തന്നെ ബാധിച്ചെന്നും ഉണ്ണി മുകുന്ദൻ െവളിപ്പെടുത്തി. തന്റെ വിജയത്തിൽ അസൂയ ഉള്ള ചിലർ വിപിന് പിന്തുണയായിട്ടുണ്ടെന്നും എത്ര ആരോപണങ്ങൾ ഉയർന്നാലും താൻ സത്യത്തിൽ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം: “2018-ൽ ഞാൻ എന്റെ സ്വന്തം ബാനറിൽ ആദ്യചിത്രം നിർമിക്കാൻ ഒരുങ്ങുമ്പോഴാണ് വിപിൻ കുമാർ എന്ന വ്യക്തി എന്നെ സമീപിച്ചത്. സിനിമാരംഗത്തെ നിരവധി പ്രശസ്ത താരങ്ങളുടെ പ്രഫഷണൽ റിലേഷൻസ് ഓഫിസറായാണ് അയാൾ സ്വയം പരിചയപെടുത്തിയത്. എന്റെ മാനേജരായി ഒരിക്കലും വിപിൻ എന്ന വ്യക്തിയെ ഒഫീഷ്യലായി നിയമിച്ചിട്ടില്ല.  


Source link

Related Articles

Back to top button