തോട്ടിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു, മീൻ പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റു മരിച്ചു

കോടഞ്ചേരി : കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽമ മീൻപിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ ഷോക്കേറ്റു മരിച്ചു. കോടഞ്ചേരി ചന്ദ്രൻ കുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഈ സമയത്ത് ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തോടിന് സമീപത്തെ തേക്കുമരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞ് തോട്ടിൽ പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അതേസമയം ഊട്ടിയിൽ നടന്ന അപകടത്തിൽ കോഴിക്കോട് സ്വദേശിയായ 15കാരൻ മരം ദേഹത്ത് വീണ് മരിച്ചു. കോഴിക്കോട് മൊകേരിയിൽ പ്രസീദ്- രേഖ ദമ്പതികളുടെ മകൻ ആദിദേവ് ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്ക് 12.30ഓടെ ഊട്ടി ഏയ്റ്റത് മൈൽസിലായിരുന്നു അപകടം. 23ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെയുള്ള 14 അംഗ സംഘം ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയത്. ഇന്ന് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഊട്ടി- ഗൂഡല്ലൂർ റോഡിൽ വച്ച് കാഴ്ചകൾ കാണാൻ ഇറങ്ങിയതായിരുന്നു, ഇതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Source link