KERALAMLATEST NEWS

കയ്യിൽ മൊബൈൽ ഫോണുണ്ടോ, ഈ ദൃശ്യങ്ങൾ അയച്ചു നൽകൂ; സർക്കാർ നൽകും 2500 രൂപ പാരിതോഷികം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ തിരിച്ചറിയാൻ പറ്റുന്ന ചിത്രങ്ങളോ വീഡിയോയോ അയച്ചുനൽകുന്നവർക്ക് സർക്കാർ 2500 രൂപ പാരിതോഷികം നൽകും. അട്ടപ്പാടിയിലെ ശിരുവാണി പുഴയിലേക്ക് ടെമ്പോ വാനിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ കുറ്റകൃത്യം പകർത്തിയ യാത്രക്കാരെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അദ്ദേഹത്തിന് സർക്കാർ പ്രഖ്യാപിച്ച 2500 രൂപയുടെ പാരിതോഷികം നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

‘സർക്കാർ പ്രസിദ്ധപ്പെടുത്തിയ വാട്ട്സാപ്പ് നമ്പറായ 9446700800 ൽ നിങ്ങൾക്ക് മാലിന്യം തള്ളുന്നവരെ തിരിച്ചറിയാൻ പറ്റുന്ന ചിത്രങ്ങളോ വീഡിയോയോ അയച്ചുനൽകാം. അവരെ പിടികൂടി പിഴ ചുമത്തിയാൽ അതിൽ നിന്ന് 2500 രൂപ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതായിരിക്കും. പാരിതോഷികം നാലിൽ ഒന്നായി വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്
ഈ വീഡിയോ കാണൂ, അട്ടപ്പാടിയിലെ ശിരുവാണി പുഴയിലേക്ക് ടെമ്പോ വാനിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിന്റേതാണിത്. ഒരു യാത്രക്കാരനാണ് ഈ കുറ്റകൃത്യം പകർത്തിയത്. അത് പിന്നീട് ഏഷ്യാനെറ്റ് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. ഇതു പകർത്തിയ വ്യക്തിയെ ഇന്നലെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാർ പ്രഖ്യാപിച്ച 2500 രൂപയുടെ പാരിതോഷികം നൽകും.

കുറ്റവാളികൾക്കെതിരെ പഞ്ചായത്ത് ഇപ്പോൾ സ്വീകരിച്ച നടപടി അപര്യാപ്തമാണെന്ന് കണ്ട്, നിയമാനുസൃതമുള്ള കനത്ത പിഴയും മറ്റ് നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതപോലെ ഓരോരുത്തരും ഇത്തരം ആളുകളെ പിടികൂടാൻ മന്നോട്ടുവരണം. സർക്കാർ പ്രസിദ്ധപ്പെടുത്തിയ വാട്ട്സാപ്പ് നമ്പറായ 9446700800 ൽ നിങ്ങൾക്ക് മാലിന്യം തള്ളുന്നവരെ തിരിച്ചറിയാൻ പറ്റുന്ന ചിത്രങ്ങളോ വീഡിയോയോ അയച്ചുനൽകാം. അവരെ പിടികൂടി പിഴ ചുമത്തിയാൽ അതിൽ നിന്ന് 2500 രൂപ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതായിരിക്കും.

പാരിതോഷികം നാലിൽ ഒന്നായി വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കും. സർക്കാർ പ്രസിദ്ധീകരിച്ച വാട്ട്സാപ്പ് നമ്പറിലേക്ക് ധാരാളം പരാതികൾ എത്തുന്നുണ്ട്. നല്ല പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കൂടുതലാളുകൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനും നടപടി എടുക്കാനുമുള്ള സർക്കാരിന്റെ നടപടികൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.


Source link

Related Articles

Back to top button