KERALAM

ഡ്രഡ്ജർ പണിമുടക്കിയിട്ട് ദിവസങ്ങളായി

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ പ്രവർത്തനരഹിതമായിട്ട് നാല് ദിവസം പിന്നിടുന്നു. സാങ്കേതികത്തകരാറാണ് കാരണം. കംപ്ലയിന്റ് പാർട്സ് ഇന്നലെ ഫിറ്റിംഗ്സ് നടത്തി. ഇന്നു മുതൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ഡ്രഡ്ജിംഗ് മുടങ്ങിയതോടെ മണൽ നീക്കം മന്ദഗതിയിലാണ്. ബയറിംഗ് കംപ്ലയിന്റിനെ തുടർന്ന് മിനിഡ്രഡ്‌ജർ ഉപയോഗിച്ചുള്ള മണൽനീക്കവും നടക്കുന്നില്ല. മൺസൂൺ ആയതോടെ തിരയടി ശക്തമാണ്. കളക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷവും മണൽനീക്കം മന്ദഗതിയിൽ ആകുന്നതിൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ഒരാഴ്ചക്കുളളിൽ തന്നെ മണൽ നീക്കംചെയ്യാൻ സാധിക്കും. അഴിമുഖത്തേക്ക് ഒഴുകിയെത്തുന്ന മണ്ണിന്റെ അളവിന് ഇപ്പോൾ കുറവ് വന്നിട്ടുണ്ട്. അഴിമുഖ ചാലിൽ കിടക്കുന്ന ട്രെട്രാപോഡുകളിൽ നീക്കം ചെയ്യുന്ന പ്രവൃത്തിയും എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കവും നടക്കുന്നതായി അധികൃതർ പറഞ്ഞു.

മുതലപ്പൊഴിയിൽ സമരസമിതി പത്രസമ്മേളനം

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സ്യബന്ധനം നിലച്ച സാഹചര്യത്തിലാണിത്. മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിയുടെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്നും ചന്ദ്രഗിരി ഡ്രഡ്ജർ ആകെ പ്രവർത്തിച്ചത് 20 മണിക്കൂറാണെന്നും ഭാരവാഹികൾ പറഞ്ഞു. ഈ മാസം 30ഓടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കളക്ടറുടെ ഉറപ്പ്. അതിനുളളിൽ പരിഹാരമായില്ലെങ്കിൽ 30നു ശേഷം സമരം ശക്തമാക്കുമെന്നും അറിയിച്ചു.


Source link

Related Articles

Back to top button