KERALAM

8.25% ഇ.പി.എഫ് പലിശയ്‌ക്ക് അംഗീകാരം

ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള 2024-25 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.25% ആയി നിലനിറുത്താനുള്ള ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗ തീരുമാനത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. ഏഴ് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടുകളിൽ പലിശ ക്രെഡിറ്റ് ആകും. 2024 ഫെബ്രുവരിയിൽ നിലവിൽ വന്ന നിരക്ക് നിലനിർത്താൻ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ട്രസ്റ്റി ബോർഡ് ശുപാർശ ചെയ്‌തിരുന്നു.

2019-20, 2020-21 വർഷങ്ങളിൽ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021-22 ൽ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. 2022-23ൽ 8.15 %മായി ഉയർത്തി. അതാണ് 2024 ഫെബ്രുവരിയിൽ 8.25%മായി കൂട്ടിയത്.


Source link

Related Articles

Back to top button