KERALAM

പാട്ടും ചിരിയും, റാലിയും ജാമ്യം ആഘോഷമാക്കി മാനഭംഗക്കേസ് പ്രതികൾ

ബംഗളൂരു: കർണാടകയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ ജാമ്യം ലഭിച്ചത് ആഘോഷിക്കുന്ന പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ ബൈക്കുകളിലും കാറുകളിലുമായി റാലി നടത്തി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണിവ. സംഭവം വൻ വിവാദമായി. ഹാവേരിയിലെ അക്കി ആളൂർ ടൗണിലാണ് സംഭവം. ഏഴ് പ്രതികൾക്കാണ് ജാമ്യം കിട്ടിയത്. റോഡുകളിൽ നടന്ന ആഘോഷത്തിൽ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. ചിരിച്ചുകൊണ്ട് വിജയ ചിഹ്നങ്ങൾ കാണിച്ചായിരുന്നു പ്രതികളുടെ ആഘോഷം. തിരിച്ചുവരവ് എന്ന ക്യാപ്ഷനോടെ ഇവ പലരും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുപങ്കുവയ്ക്കുകയും ചെയ്തു. 2024 ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം. ഇരു മതവിഭാഗങ്ങളിൽപ്പെട്ട യുവതിയും 26കാരിയും ഹനഗലിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു.

ഇതറിഞ്ഞ് ഒരു സംഘം ഹോട്ടൽ മുറിയിലെത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ചിലർ യുവതിയെ വലിച്ചിഴച്ച് അടുത്തുള്ള കാട്ടിലെത്തിച്ച് മാനഭംഗത്തിനിരയാക്കുകയായിരുന്നു. അതിജീവിത പരാതി നൽകുകയും പ്രതികളെ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിയുകയും ചെയ്തു. എന്നാൽ, കോടതിയിൽ വച്ച് പ്രതികളെ തിരിച്ചറിയാനായില്ല. ഇതോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 12 പേരെ നേരത്തേ വിട്ടയച്ചിരുന്നു.


Source link

Related Articles

Back to top button