INDIALATEST NEWS

പാക്കിസ്ഥാന് സാമ്പത്തിക സഹായം: വഴിയടയ്ക്കാൻ ഇന്ത്യ


ന്യൂഡൽഹി ∙ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനുള്ള സാമ്പത്തികസഹായം തടയാനുള്ള ഇന്ത്യൻ ശ്രമം രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) പരാജയപ്പെട്ടെങ്കിലും, മറ്റു രാജ്യാന്തര ഫോറങ്ങളിലും ഇന്ത്യ ശ്രമം തുടരും. അടുത്ത മാസം നടക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പ്ലീനറി യോഗത്തിൽ ‘ഗ്രേ പട്ടിക’യിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കം നടത്തുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭീകരവാദത്തിനുള്ള സഹായവും കള്ളപ്പണ ഇടപാടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസിയാണ് എഫ്എടിഎഫ്.2018 മുതൽ ഗ്രേ ലിസ്റ്റിലുണ്ടായിരുന്ന പാക്കിസ്ഥാനെ 2022 ലാണ് ഒഴിവാക്കിയത്. ചില നിയമനിർമാണങ്ങൾ അടക്കം നടപ്പാക്കാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. അടുത്ത മാസം നടക്കുന്ന ലോകബാങ്ക് യോഗത്തിലും പാക്കിസ്ഥാനുള്ള സഹായത്തെ ഇന്ത്യ എതിർക്കും. ഐഎംഎഫ്, എഡിബി ബോർഡ് യോഗങ്ങളിലും പാക്കിസ്ഥാനുള്ള സഹായം സംബന്ധിച്ച പ്രമേയം വന്നാൽ ഇന്ത്യ എതിർക്കും. ഐഎംഎഫ് ഫണ്ട് നൽകുന്ന വർഷങ്ങളിലൊക്കെ പാക്കിസ്ഥാൻ ആയുധങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നതായി കണക്കുകൾ സഹിതം ഇന്ത്യ വാദിച്ചിരുന്നു. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടാൽ?  ∙ രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ രാജ്യാന്തര ബാങ്കുകളും റഗുലേറ്ററി ഏജൻസികളും സൂക്ഷ്മമായി വിലയിരുത്തും. ഇതു രാജ്യാന്തര പണമിടപാടുകൾ സങ്കീർണമാക്കും.  ∙ വിദേശനിക്ഷേപകർ രാജ്യത്തു നിക്ഷേപിക്കാനും ബിസിനസ് നടത്താനും വിമുഖത കാട്ടുമെന്നതിനാൽ സാമ്പത്തികവളർച്ചയെ ബാധിക്കും.  ∙ രാജ്യാന്തര ഏജൻസികളിൽ നിന്നുള്ള കടമെടുപ്പിനു പലിശ ഉയരും. പാക്കിസ്ഥാന് വായ്പ: അഭിപ്രായ ഐക്യം ഉണ്ടായിരുന്നുവെന്ന് ഐഎംഎഫ്  ന്യൂഡൽഹി ∙ പാക്കിസ്ഥാനുള്ള വായ്പ അംഗീകരിക്കുന്നതിന് ‘ആവശ്യമായ അഭിപ്രായ ഐക്യം’ ബോർഡിലുണ്ടായിരുന്നെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) വ്യക്തമാക്കി. ബോർഡിന്റെ തീരുമാനങ്ങൾ പൊതുവിൽ അഭിപ്രായ ഐക്യത്തിലൂടെയാണ് എടുക്കുന്നതെന്നും ഐഎംഎഫ് ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻസ് ജൂലി കൊസാക് പറഞ്ഞു. വോട്ടിങ്ങിന്റെ വിവരങ്ങൾ പരസ്യമാക്കാറില്ലെന്നും ജൂലി പറഞ്ഞു. വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.


Source link

Related Articles

Back to top button