KERALAM

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു, മാറാത്തത് പലതും മാറുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ഗോകുൽ. സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ ഗോകുലിനെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി മാറിയതുമായി ബന്ധപ്പെട്ട് ഗോകുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17വർഷം സിപിഎമ്മിന്റെ ഭാഗമായിരുന്നുവെന്നും പാർട്ടിയിൽ പെട്ടിതൂക്ക് രാഷ്ട്രീയമാണെന്നും ഗോകുൽ പ്രതികരിച്ചു.

എനിക്ക് സ്ഥാനമാനങ്ങൾ ലഭിച്ചത് അങ്ങനെയല്ല.ഒരു പവർ സിൻഡിക്കേറ്റാണ് പാർട്ടിയെ നയിക്കുന്നത്. സിപിഎം മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥയാണ്. രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ കൂട്ടിച്ചേർത്തു. അതേസമയം, മാറാത്തത് പലതും മാറുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. വികസിതകേരളം സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയുളളൂവെന്ന് യുവാക്കൾക്ക് അറിയാം, അതിന്റെ തെളിവാണ് ഗോകുലിന്റെ ബിജെപി പ്രവേശനം.
സിപഎമ്മിലും കോൺഗ്രസിലും രാജവാഴ്ചയാണ്. അതിന്റെ ഭാഗമായി അഴിമതിയും ദുർഭരണവും ഉണ്ടാകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.


Source link

Related Articles

Back to top button