ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയിൽ, അംഗത്വം നൽകിയത് രാജീവ് ചന്ദ്രശേഖർ

ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് ബി.ജെ.പിയാൻ് അറിയിച്ചത്. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താൻ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്. ബി.ജെ.പിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.
ഇന്നലെ എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ലാപ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നിരുന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ എന്നിവർ ഗോകുൽ ഗോപിനാഥിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.എം കുടപ്പനക്കുന്ന് ലോക്കൽകമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഗോകുൽ ഗോപിനാഥ് . 2021 മുതൽ 23 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റമായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Source link