സംസ്ഥാനത്ത് 65 അദ്ധ്യാപകരും 12 അനദ്ധ്യാപകരും പോക്സോ കേസ് പ്രതികൾ, 77 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കെതിരെയുള്ള പോക്സോ കേസുകളിൽ അച്ചടക്ക നടപടി കർശനമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിനകം അച്ചടക്ക നടപടി സ്വീകരിച്ച് കേസുകളിൽ തുടർ നടപടി സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായ തുടങ്ങുന്നതിനുമാണ് സർക്കാർ തീരുമാനം ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും ശിവൻകുട്ടി പറഞ്ഞു.
വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ നിലവിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്. ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ പോക്‌സോ കേസുകളിൽ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി, സർവീസിൽ നിന്നും പിരിച്ചുവിട്ടത് 9 പേരെയും, സർവ്വീസിൽ നീക്കം ചെയ്തത് ഒരാളെയും ഉൾപ്പെടെ 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ പോക്‌സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാർക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്
ഹയർ സെക്കൻന്ററി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടായിരത്തി ഇരുപത്തി നാല് ഇരുപത്തിയഞ്ച് അക്കാദമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 2 അധ്യാപകരും എയ്ഡഡ്‌മേഖലയിൽ നിന്ന് 2 അധ്യാപകരുമാണുള്ളത്. താരമ്യേന മുൻ വർഷത്തെക്കാൾ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
Source link