KERALAM

ഇനി ട്രെയിനുകളുടെ വേഗത കൂടും; യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം റെയിൽവെ നടപ്പാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ മൂന്നാം പാതയ്ക്കായി ഈ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ സർവേ നടത്തും. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്നതിനും വരും വർഷങ്ങളിൽ വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള കണ്ടെയ്നർ നീക്കം സുഖമമാക്കുന്നതിനും വേണ്ടിയാണ് മൂന്നാം പാതയെന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നത്. പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേ 2025-26 സാമ്പത്തിക വർഷത്തെ റെയിൽവേ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റൂട്ടിലെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി നാമമാത്രമായ തുകയും റെയിൽവെ അനുവദിച്ചിട്ടുണ്ട്.

നിലവിലെ 71 കിലോമീറ്റർ വരുന്ന പാതയിൽ ഒറ്റ ലൈൻ മാത്രമേയുള്ളൂ. ഇവിടെ ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പാത ഇരട്ടിപ്പിക്കലിനായി ഈ വർഷത്തെ ബഡ്ജറ്റിൽ 1,000 കോടി രൂപ റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇരട്ടിപ്പിക്കൽ പൂർത്തിയായ ഉടൻ തന്നെ മൂന്നാം പാതയുടെ പണി ആരംഭിക്കാനോ അല്ലെങ്കിൽ സമാന്തരമായി മൂന്നാം പാതയുടെ ജോലിയും ആരംഭിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാൻ റെയിൽവേ ആഗ്രഹിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം-നാഗർകോവിൽ ഏറ്റവും ജനപ്രിയ റൂട്ടുകളിൽ ഒന്നാണ്. ഒട്ടേറെ യാത്രക്കാരാണ് വിദ്യാഭ്യാസം, ജോലി എന്നീ ആവശ്യങ്ങൾക്കായി ഈ പാതയെ ആശ്രയിക്കുന്നത്. പാത ഇരട്ടിപ്പിക്കൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും റോഡ് തിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും. ഇതോടൊപ്പം കൂടുതൽ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേയെ പ്രേരിപ്പിക്കും. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഈ സാമ്പത്തിക വർഷം പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഏകദേശം 50 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്ന് ദക്ഷിണ റെയിൽവേയുടെ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗം ആർ പാണ്ഡ്യരാജ പറഞ്ഞു. വിഴിഞ്ഞം തുറമുഖം വരുന്നതിനാൽ ഈ പാതയിൽ മൂന്നാം പാത കൂടി പരിഗണിക്കണമെന്ന് കന്യാകുമാരി ജില്ലാ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ അംഗം എവാർഡ് ജെനി പറഞ്ഞു.


Source link

Related Articles

Back to top button