KERALAMLATEST NEWS

തിരുവനന്തപുരം – കൊച്ചി യാത്രാ സമയം രണ്ടര മണിക്കൂര്‍, സമയം കുറയുന്നത് പകുതിയില്‍ താഴെയായി

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 (എന്‍എച്ച് 66) ന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 45 മീറ്ററില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും വലിയ നേട്ടം കേരളത്തിലെ ഏറ്റവും പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവര്‍ക്കാണ്. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഈ നഗരങ്ങള്‍ക്കിടയിലെ ദൂരം പിന്നിടാനുള്ള സമയത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചി – തിരുവനന്തപുരം 210 കിലോമീറ്റര്‍ പിന്നിടാന്‍ നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരേയും ഗതാഗതക്കുരുക്ക് രൂക്ഷമെങ്കില്‍ അതില്‍ കൂടുതലും സമയമെടുക്കാറുണ്ട്. എന്നാല്‍ എന്‍എച്ച് 66 വീതികൂട്ടല്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടര മുതല്‍ മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളില്‍ ഈ ദൂരം പിന്നിടാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളും തയ്യാറാക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്66 ആറ് വരിയാക്കുന്ന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത പാതയിലെ 22 റീച്ചുകളില്‍ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.


Source link

Related Articles

Back to top button