വഖഫ് നിയമഭേദഗതികളെ എതിർത്ത് ഹർജിക്കാരുടെ ചോദ്യം;ഇസ്‌ലാം വിശ്വാസിയെ നിശ്ചയിക്കുന്നതാര്?

ന്യൂഡൽഹി ∙ വഖഫ് സമർപ്പണത്തിന് അർഹത നിശ്ചയിക്കാൻ ‘ഇസ്‌ലാം വിശ്വാസി’ എന്നു തിട്ടപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹർജിക്കാർ ചോദിച്ചു. മരണക്കിടക്കയിലായിരിക്കെ വഖഫ് സമർപ്പണം ആഗ്രഹിക്കുന്ന ഒരാൾ 5 വർഷം ഇസ്‌ലാം മതം പിന്തുടരണമെന്നു പറയുന്നതു ഭരണഘടനാവിരുദ്ധമാണ്. ഒരാൾ ഇസ്‌ലാം വിശ്വാസം 5 വർഷം പിന്തുടരുന്നുണ്ടോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യമുയർന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ടു ഭരണഘടന നൽകുന്ന അവകാശങ്ങളെ ഈ നിർവചനത്തിലൂടെ കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദിച്ചു. 2 മണിക്കൂറായി നിശ്ചയിച്ചു തുടങ്ങിയ വാദം ഇന്നലെ 3 മണിക്കൂർ 45 മിനിറ്റ് നീണ്ടു. ഇന്നു കേന്ദ്ര സർക്കാർ മറുപടി നൽകും.കോടതിയിൽ സംഭവിച്ചത്:വഖഫ് പിടിച്ചെടുക്കാനുള്ള നീക്കം3 വിഷയങ്ങളെ അടിസ്ഥാനമാക്കി വാദം ചുരുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭിപ്രായത്തെ ഹർജിക്കാർ എതിർത്തു. സത്യവാങ്മൂലം നൽകിയപ്പോൾ ഹർജിക്കാർ കൂടുതൽ വിഷയങ്ങളിലേക്കു കടന്നുവെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആക്ഷേപം. ഹർജിക്കാർ ഉന്നയിച്ചതിൽ ഗുരുതരസ്വഭാവമുള്ള ചില വാദങ്ങൾ രേഖയിലാക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാദത്തിനിടെ ഇവയിൽ വിശദീകരണം തേടും. വഖഫ് പിടിച്ചെടുക്കാനുള്ള നടപടിയാണു ഭേദഗതിയെന്നു സിബൽ വിമർശിച്ചു. തർക്കത്തിലുള്ള സ്വത്തുക്കൾ കലക്ടർക്കു മുകളിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് ഏറ്റെടുക്കുന്നതാണു സ്ഥിതി.
Source link