INDIALATEST NEWS

വഖഫിൽ കേന്ദ്രത്തിന് ഗൂഢോദ്ദേശ്യം: ഹർജിക്കാർ; സുപ്രീം കോടതിയിൽ വാദം തുടങ്ങി


ന്യൂഡൽഹി ∙ വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതെന്നു ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. അന്യായമായ വ്യവസ്ഥകൾ ഏർപ്പെടുത്തി രാജ്യത്തു മുസ്‌ലിം സമുദായത്തെ വേർതിരിച്ചു കാണുകയാണെന്നു ഇന്നലെ വാദത്തിന്റെ അവസാന ഘട്ടത്തിൽ രാജീവ് ധവാൻ പറഞ്ഞു. ഉപദ്രവകരമായ ഇത്തരം വ്യവസ്ഥകൾ മറ്റു മതങ്ങളുടെ കാര്യത്തിൽ ഇല്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇന്നലെ വാദം തുടങ്ങിയപ്പോഴാണ് ഇക്കാര്യത്തിൽ ഗൂഢോദ്ദേശ്യമുണ്ടെന്നു ഹർജിക്കാർ ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ മറുപടിയുമായി ഇന്നു വാദം തുടരും.വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ആദ്യം വാദിച്ചത്. സർക്കാർ കൊണ്ടുവന്ന ഓരോ ഭേദഗതികളും വഖഫ് സ്വത്തു പിടിച്ചെടുക്കാനുള്ളതാണെന്നു സിബൽ ആവർത്തിച്ചു. വഖഫ് സ്വത്തുക്കളുടെ റജിസ്ട്രേഷൻ നടന്നില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ കാര്യത്തിൽ വലിയ മാറ്റം ഇപ്പോഴുണ്ടായിട്ടുണ്ടെന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, നിയമനിർമാണത്തിന്റെ കാര്യത്തിൽ വ്യക്തമായൊരു കേസ് ഉണ്ടെന്നു ബോധ്യപ്പെടാതെ സുപ്രീം കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കിയാൽ പരിഹരിക്കാനാകാത്ത പ്രതിസന്ധിയുണ്ടാകുമെന്നു സിബൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് സർക്കാർ ട്രൈബ്യൂണലിൽ പോകില്ല. സർക്കാർ സ്വന്തം ഉദ്യോഗസ്ഥനെ വച്ചു റിപ്പോർട്ട് വാങ്ങി വഖഫ് ഭൂമി ഏറ്റെടുക്കുമ്പോൾ, നഷ്ടം സംഭവിക്കുന്നയാളെന്ന നിലയിൽ ട്രൈബ്യൂണലിനെ ഹർജിക്കാർതന്നെ സമീപിക്കണം. വിധി അനുകൂലമായാലും 5–10 വർഷമെടുക്കാം. അപ്പോഴേക്കും അത് വഖഫ് സ്വത്ത് അല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാർ വസ്തുതാപരമായ തെറ്റുകൾ ആവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇടപെട്ടു. എന്നാൽ, മറുപടിവാദത്തിൽ അവ പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.ഹർജിക്കാരുടെ വാദത്തിൽ നിന്ന്:


Source link

Related Articles

Back to top button