സിയാൽ 2.0 ഐടി വികസന പ്രോജക്ട് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്കരണ പദ്ധതികൾക്ക് തുടക്കം. 200 കോടി രൂപ ചെലവിട്ടുള്ള സിയാൽ 2.0 എന്ന ഐടി വികസന പ്രോജക്ട് ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ കൺവൻഷൻ സെന്ററിലാണ് ചടങ്ങ്. സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവത്കരണവുമാണ് സിയാൽ നടപ്പാക്കുന്നത്. ഡിപ്പാർച്ചർ സുരക്ഷാപരിശോധനാ പോയിന്റുകളിൽ ഫുൾബോഡി സ്കാനറുകൾ ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്ന് വീതമാണ് ആദ്യം സ്ഥാപിക്കുക. സിഐഎസ്എഫ് ഭടൻമാർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിന് പകരം, യാത്രക്കാർക്ക് സ്കാനർ കവാടത്തിലൂടെ കടന്നുപോകാനാകും. നിരോധിതവസ്തുക്കളുണ്ടെങ്കിൽ, തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും കടക്കാനാകും. ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റമാണ് മറ്റൊന്ന്. യന്ത്രവത്കൃതമാക്കുന്നതോടെ ഹാൻഡ് ബാഗേജുകൾ അതിവേഗം സ്കാനിംഗിന് വിധേയമാക്കാനാകും. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 കാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമാകും.
സൈബർ ഡിഫൻസ് ഓപ്പറേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായിത്തന്നെ കൈകാര്യം ചെയ്യാനാകും. സിയാൽ 2.0 ഉദ്ഘാടനത്തിന്റെ ഭാഗമായി സിയാൽ കൺവെൻഷൻ സെന്ററിൽ എയ്റോ ഡിജിറ്റൽ സമിറ്റ് ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ എക്സ്പീരിയൻസ് സെന്ററിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ ലൈവ് ഡെമോൺസ്ട്രേഷൻ, റോബോട്ടിക്സ്, സൈബർ സുരക്ഷാ രംഗത്തെ നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം അതേ വേദിയിൽ വിമാനത്താവളങ്ങളുടെ സാങ്കേതിക ആധുനികവത്കരണത്തെക്കുറിച്ച് രണ്ട് പാനൽ ചർച്ചകൾ നടക്കും.
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്കരണ പദ്ധതികൾക്ക് തുടക്കം. 200 കോടി രൂപ ചെലവിട്ടുള്ള സിയാൽ 2.0 എന്ന ഐടി വികസന പ്രോജക്ട് ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ കൺവൻഷൻ സെന്ററിലാണ് ചടങ്ങ്. സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവത്കരണവുമാണ് സിയാൽ നടപ്പാക്കുന്നത്. ഡിപ്പാർച്ചർ സുരക്ഷാപരിശോധനാ പോയിന്റുകളിൽ ഫുൾബോഡി സ്കാനറുകൾ ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്ന് വീതമാണ് ആദ്യം സ്ഥാപിക്കുക. സിഐഎസ്എഫ് ഭടൻമാർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിന് പകരം, യാത്രക്കാർക്ക് സ്കാനർ കവാടത്തിലൂടെ കടന്നുപോകാനാകും. നിരോധിതവസ്തുക്കളുണ്ടെങ്കിൽ, തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും കടക്കാനാകും. ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റമാണ് മറ്റൊന്ന്. യന്ത്രവത്കൃതമാക്കുന്നതോടെ ഹാൻഡ് ബാഗേജുകൾ അതിവേഗം സ്കാനിംഗിന് വിധേയമാക്കാനാകും. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 കാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമാകും.
സൈബർ ഡിഫൻസ് ഓപ്പറേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായിത്തന്നെ കൈകാര്യം ചെയ്യാനാകും. സിയാൽ 2.0 ഉദ്ഘാടനത്തിന്റെ ഭാഗമായി സിയാൽ കൺവെൻഷൻ സെന്ററിൽ എയ്റോ ഡിജിറ്റൽ സമിറ്റ് ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ എക്സ്പീരിയൻസ് സെന്ററിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ ലൈവ് ഡെമോൺസ്ട്രേഷൻ, റോബോട്ടിക്സ്, സൈബർ സുരക്ഷാ രംഗത്തെ നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം അതേ വേദിയിൽ വിമാനത്താവളങ്ങളുടെ സാങ്കേതിക ആധുനികവത്കരണത്തെക്കുറിച്ച് രണ്ട് പാനൽ ചർച്ചകൾ നടക്കും.
Source link