CINEMA

EXCLUSIVE നാടകത്തിൽ പെൺവേഷം, 16–ാം വയസ്സിൽ നേവി, ഗുസ്തിയും പിന്നെ നാടൻ തല്ലും: സിനിമയ്ക്കു പുറത്തെ ജയൻ


ജയന്‍ എല്ലാ അര്‍ഥത്തിലും ഒരു വിസ്മയമാണ്. 1974ല്‍ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ഒരു അതിഥി താരമായാണ് ജയന്‍ ആദ്യമായി കണ്ടാലറിയുന്ന വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുന്നത്. ആ ചരിത്രനിയോഗം സംഭവിച്ച് ആറു വര്‍ഷത്തിനുളളില്‍ അദ്ദേഹം ഈ ലോകം വിട്ടുപോവുകയും ചെയ്തു. കേവലം ആറു വര്‍ഷം കൊണ്ട് അദ്ദേഹം 120ലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും സൂപ്പര്‍താരപദവിയിലെത്തുകയും ചെയ്തു. 1980ല്‍ ആയിരുന്നു ജയന്റെ ജീവിതത്തിന്റെ ക്ലൈമാക്‌സ്. മരിച്ച് 45 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഒരു താരത്തെ എന്ന പോലെ അദ്ദേഹം ഓര്‍മിക്കപ്പെടുന്നു, ആരാധിക്കപ്പെടുന്നു. മരണം മായ്ക്കാത്ത മനുഷ്യരില്ല. ഓർമകളും! കാലം പിന്നിടുമ്പോള്‍ എത്ര വലിയ ആത്മബന്ധവും വിസ്മൃതിയില്‍ മായും. പ്രശസ്തരെന്നോ അപ്രശസ്തരെന്നോ ഭേദമില്ലാതെ. അനശ്വര നടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സത്യനും നിത്യഹരിതനടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രേംനസീറു പോലും ഇന്ന് കാര്യമായി ഓർമിക്കപ്പെടുന്നില്ല. എന്നാല്‍ അനുദിനമെന്നോണം മലയാളികളുടെ വര്‍ത്തമാനങ്ങളില്‍ കയറി വരുന്ന, സ്‌റ്റേജ് ഷോകളിലും ടിവി പ്രോഗ്രാമുകളിലും പരാമര്‍ശിക്കപ്പെടുന്ന ഒരു താരമാണ് ജയന്‍! അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ ‘ശരപഞ്ജരം’ എന്ന ഹരിഹരന്‍ ചിത്രം റീ റിലീസ് ചെയ്തിരിക്കുന്ന ഘട്ടത്തില്‍ ജയനെക്കുറിച്ച് അധികമാരും അറിയാത്ത ചില ഓർമകള്‍ പങ്കു വയ്ക്കുകയാണ് അദ്ദേഹത്തിന്റെ അമ്മാവന്റെ മകനായ ജയകുമാര്‍ രാജാറാം.മിസി അണ്ണനെ ‘ബേബി’യാക്കി


Source link

Related Articles

Back to top button