KERALAMLATEST NEWS

തമിഴ്‌നാട്ടിലെ ആ തീരുമാനം കേരളത്തിൽ തിരിച്ചടിച്ചു, മീൻ വാങ്ങുന്ന സാധാരണക്കാരൻ കരയും

വെഞ്ഞാറമൂട്: വേനൽച്ചൂടിൽ പൊള്ളി മീൻവിലയും.ഓരോ ദിവസം കഴിയുന്തോറും മീൻ വില കുതിച്ചു കയറുകയാണ്. അയല, മത്തി, വങ്കട, ചൂര, നെയ്മീൻ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 200രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 250 മുതൽ 300 വരെയും,1000ന് താഴെയായിരുന്ന നെയ്മീന് 1500 രൂപ വരെയുമായി.തീരങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി മാത്രമാണ് വള്ളക്കാർക്ക് ലഭിക്കുന്നത്. 10 മുതൽ 12 വരെ സെന്റീമീറ്റർ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാൻഡും കുറവാണ്.

ഏപ്രിൽ 15മുതൽ ജൂൺ 15വരെ തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധനമാണ്. അതുകഴിഞ്ഞാലും കേരളത്തിലെ മത്സ്യവില പെട്ടെന്ന് കുറയാൻ സാദ്ധ്യതയില്ല. കാരണം ജൂൺ മുതൽ ഓഗസ്റ്റ് വരെ കേരളത്തിൽ ട്രോളിംഗ് നിരോധനമാണ്.

അയല, വലിയ മത്തി, നെയ്മീൻ, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.

തിളച്ച് മറിഞ്ഞ് കടൽ

കടലിൽ 33 ഡിഗ്രി ചൂട് അന്തരീക്ഷോഷ്മാവ് വർദ്ധിച്ചതിനെതുടർന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതുമാണ് പെട്ടെന്നുള്ള വിലവർദ്ധനവിന് കാരണം. തീരക്കടലിൽ 32 മുതൽ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.


Source link

Related Articles

Back to top button