‘ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല’; വെടിയുതിർത്തത് സൈനിക വേഷത്തിൽ എത്തിയവർ ?

ശ്രീനഗർ∙ പഹൽഗാമിൽ ട്രക്കിങ് നടത്തുകയായിരുന്നു വിനോദ സഞ്ചാരികൾക്കു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. റെസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വെടിയുതിർത്തത് സൈനിക വേഷത്തിൽ എത്തിയവരാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു.ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ‘‘ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം ഉറച്ചതാണ്, അത് കൂടുതൽ ശക്തമാകും.’’ – മോദി എക്സിൽ കുറിച്ചു.പുൽവാമ, ഗന്ദർബാൽ ഭീകരാക്രമണത്തിനു ശേഷം കശ്മീർ താഴ്‌വരയെ നടുക്കുന്ന ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് മേഖലയിൽ ട്രക്കിങ് നടത്തിയിരുന്നത്. ഇതിനിടെയായിരുന്നു ആക്രമണം. സുരക്ഷാ അവലോകനത്തിനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലേക്ക് പുറപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും രംഗത്തെത്തി.
Source link