‘ലഘുഭക്ഷണം കഴിക്കുമ്പോൾ ഭർത്താവിനെ വെടിവച്ചു, രക്ഷിക്കൂ’; നിലവിളിച്ച് യുവതി, നടുക്കുന്ന ദൃശ്യങ്ങൾ

ശ്രീനഗർ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവയ്പ്പിനിടെ നിലത്തു വീണ് കിടക്കുന്ന വിനോദ സഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘‘ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ. ദൈവത്തെ ഓർത്ത്, അവനെ രക്ഷിക്കൂ. ഞങ്ങൾ ലഘുഭക്ഷണം കഴിക്കുമ്പോൾ ഒരാൾ വന്ന് എന്റെ ഭർത്താവിനെ വെടിവച്ചു.’’ – ആക്രമണത്തിനിടെ പരുക്കേറ്റ യുവതി നിലവിളിച്ചു. ഭീകരാക്രമണത്തിൽ 25 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ ഗുരുതരമായ പരുക്കേറ്റ വിനോദസഞ്ചാരികളെ സുരക്ഷാ സേന എത്തിയാണ് ആശുപത്രികളിലേക്ക് മാറ്റിയത്.അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎ സംഘം ഉടൻ പഹൽഗാമിലെത്തും. അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ശ്രീനഗറിൽ ചേരും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.
Source link