LATEST NEWS

‘ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്നത് യുദ്ധം; പോരാട്ടം തുടങ്ങേണ്ടത് വീടുകളിൽ നിന്ന്’, 17ന് സർവകക്ഷിയോഗം


തിരുവനന്തപുരം∙ ലഹരിക്കെതിരെ കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകുമെന്നും ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 17ന് സർവകക്ഷിയോഗവും 16 ന് മതമലേധ്യക്ഷന്മാരുടെ യോഗവും ചേരുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്നതു യുദ്ധമാണെന്നും ലഹരിക്കെതിരായ പോരാട്ടം വീടുകളിൽനിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.‘‘പുതിയ തലമുറയെയും സമൂഹത്തിന്‍റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്‍റെയും ഉപയോഗത്തിന്‍റെയും തായ് വേരറുത്ത്, വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്‍റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്‍റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്ന ലഹരി വസ്തുക്കളില്‍ കഞ്ചാവ്, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, സിന്തറ്റിക് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വര്‍ധന കൂടുതല്‍ ഗൗരവമുള്ളതാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.‘‘പൊലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പട്ടികജാതി – പട്ടിക വര്‍ഗം, ആരോഗ്യം,  കായികം, സാംസ്കാരികം യുവജനക്ഷേമം തുടങ്ങിയ വകുപ്പ്  മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ലഹരിക്കെതിരായ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലഹരി വിരുദ്ധ ക്യാംപെയിൻ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ക്കും’’ – മുഖ്യമന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button