LATEST NEWS

ബന്ദിപ്പൂർ റോഡ് പൂർണമായും അടയ്ക്കണം; കർണാടകയിൽ പ്രതിഷേധം, രാത്രിയാത്രാ നിരോധനം നീക്കിയാൽ ഗുണം മലബാറിന്


ബത്തേരി∙ ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂടുപിടിക്കവേ കർണാടകയിൽ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത്. വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് കർണാടക സർക്കാർ പിൻവലിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു രാത്രിയാത്രാ നിരോധനം. കർണാടകയിൽ കോൺഗ്രസ് ഭരിക്കുമ്പോൾ ദേശീയ പാത പൂർണമായും അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. റിപ്പോർട്ട് പിൻവലിച്ചതിനു പിന്നാലെ നിരോധനം പൂർണമായും നീക്കിയേക്കും എന്ന അഭ്യൂഹമാണ് പരന്നത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.റോഡ് പൂർണമായും അടയ്ക്കണം: കർണാടകയിൽ പ്രതിഷേധം രാത്രിയാത്ര നിരോധനം നീക്കുന്നതിനെതിരെ ഞായറാഴ്ച ഗുണ്ടിൽപേട്ടിൽ പ്രതിഷേധം നടത്തി.  ‘വാക്ക് ഫോർ ബന്ദിപ്പുർ’ എന്ന പേരിൽ യുണൈറ്റഡ് കൺസർവേഷൻ മൂവ്മെന്റ് എന്ന സംഘടനായണ് കെഗ്ഗല ഹുണ്ടി മുതൽ മധൂർ ചെക്ക് പോസ്റ്റ് വരെ പ്രതിഷേധ മാർച്ച്  നടത്തിയത്. രാത്രിയാത്രാ നിരോധനം നീക്കരുതെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം നൽകുകയും ചെയ്തു. രാത്രിയാത്രാ നിരോധനം നടപ്പാക്കിയ ശേഷം വന്യമൃഗങ്ങൾ വാഹനമിടിച്ച് ചാകുന്നത് 90 ശതമാനം കുറഞ്ഞുവെന്നാണ് സംഘടന പറയുന്നത്. 2004 മുതൽ 2007 വരെ പക്ഷികളും പാമ്പുകളും ഉൾപ്പെടെ 222 വന്യജീവികൾ വാഹനമിടിച്ചു ചത്തു. എന്നാൽ 2022 മുതൽ 2024 വരെ 9 ജീവികൾ മാത്രമാണ് വാഹനമിടിച്ച് ചത്തതെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളിൽ മൈസൂരുവിലും ബെംഗളൂരുവിലും സമരം സംഘടിപ്പിക്കാനാണ് നീക്കം.ഉന്നത തല യോഗം വിളിക്കാൻ സിദ്ദരാമയ്യ


Source link

Related Articles

Back to top button