കൊച്ചിയിൽ സ്ത്രീകൾക്ക് നല്ല ടോയ്‌ലറ്റ് ഉണ്ടോ? ലൈംഗികാതിക്രമ കേസുകൾക്ക് പിന്നാലെ ജയസൂര്യയുടെ ചോദ്യങ്ങൾ വൈറലാവുന്നു

ലൈംഗികാതിക്രമ കേസുകൾക്ക് പിന്നാലെ ജയസൂര്യയുടെ പഴയ അഭിമുഖങ്ങളും അതിലെ വാചകങ്ങളും കുത്തിപ്പൊക്കി സമൂഹമാദ്ധ്യമങ്ങൾ. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് നടൻ ലെെംഗികമായി അതിക്രമം നടത്തിയെന്നാണ് ആലുവയിലെ നടി പരാതി നൽകിയത്. ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോൾ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് തിരുവനന്തപുരം സ്വദേശിനിയായ യുവനടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ജയസൂര്യയുടെ പഴയ അഭിമുഖങ്ങൾ വൈറലാവുന്നത്.
കൊച്ചിയിൽ നല്ല വാഷ്‌റൂം ഉണ്ടോ? സ്ത്രീകൾക്ക് ബാത്ത്‌റൂമിൽ പോകാൻ സൗകര്യം ഉണ്ടോ? നല്ല റോഡുണ്ടോ എന്ന് പഴയ അഭിമുഖങ്ങളിൽ ജയസൂര്യ ചോദിക്കുന്നതാണ് സൈബർ ഉപഭോക്താക്കൾ കുത്തിപ്പൊക്കുന്നത്. ദുബായിലെ നിയമം പോലെ ഇവിടെയും ഉണ്ടാകണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉണ്ടാകണമെന്നും മുൻപ് നടൻ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്.
തൊടുപുഴയിലെ ലൊക്കേഷനിൽവച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവനടിയുടേതാണ് രണ്ടാമത്തെ പരാതി. കരമന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് തൊടുപുഴയിലേക്ക് മാറ്റും. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഡി ജി പിക്ക് ഓൺലൈനായിട്ടാണ് പരാതി നൽകിയത്. തുടർന്ന് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്. ആ കേസിലും സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പുകളാണ് ജയസൂര്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Source link