സ്വര്ണം: പവന് 1520 രൂപയുടെ ഇടിവ്

സീമ മോഹൻലാൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞു. 2021 ജനുവരിക്കു ശേഷമുള്ള വലിയ ഏകദിന ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേരളത്തിൽ ആദ്യമായിട്ടാണു സ്വർണവിലയിൽ ഒറ്റ ദിവസം ഗ്രാമിന് 190 രൂപയുടെ കുറവ് രേഖപ്പെടുത്തുന്നത്. പവന് 1520 രൂപയുടെ കുറവാണുണ്ടായത്. ചെറിയതോതിലുള്ള ചാഞ്ചാട്ടമുണ്ടായാലും, വരും ദിവസങ്ങളിലും സ്വർണവില കുറവ് രേഖപ്പെടുത്താനാണു സാധ്യതെയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. അന്താരാഷ്ട്ര സ്വർണവില 2293 ഡോളറും, രൂപയുടെ നിരക്ക് 83.40മാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വർണം വാങ്ങുന്നത് താത്കാലികമായി നിർത്തിവച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണം. ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചിരുന്നു. 72.80 ദശലക്ഷം ട്രോയ് ഒൗണ്സ് സ്വർണമാണ് മേയ് അവസാനം വരെ ചൈനയുടെ കൈയിലുള്ളത്. ഏപ്രിലിനുശേഷം ചൈന വൻതോതിൽ സ്വർണം വാങ്ങിയിട്ടില്ല. ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണവില 3.5 ശതമാനം കുറഞ്ഞു. അതോടൊപ്പം അമേരിക്കയിൽ മൂന്നുലക്ഷത്തിനടുത്തു പുതിയ തൊഴിലവസരം തുറന്നതും പണപ്പെരുപ്പനിരക്കിലുണ്ടായ സമ്മർദത്തെ ചെറിയതോതിൽ മറികടക്കാൻ കഴിഞ്ഞതും സ്വർണവില ഇടിയാൻ കാരണമായി. സ്വർണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം. അതിൽ മാറ്റം വന്നതിനാൽ ഡിമാൻഡ് കുറയാനും വിലയിടിയൽ വരുംദിവസങ്ങളിൽ തുടരാനുമാണ് സാധ്യത. മാത്രമല്ല അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നതിലുള്ള ആശങ്ക, ഇസ്രയേൽ-ഹമാസ് വെടിനിർത്തലിനുള്ള സമ്മർദം, ഉയർന്ന വിലയിലെ ഡിമാൻഡ് കുറവ് എന്നിവയൊക്കെ വില കുറയുന്ന സമ്മർദത്തിന് ആക്കം കൂട്ടാം.
സീമ മോഹൻലാൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞു. 2021 ജനുവരിക്കു ശേഷമുള്ള വലിയ ഏകദിന ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേരളത്തിൽ ആദ്യമായിട്ടാണു സ്വർണവിലയിൽ ഒറ്റ ദിവസം ഗ്രാമിന് 190 രൂപയുടെ കുറവ് രേഖപ്പെടുത്തുന്നത്. പവന് 1520 രൂപയുടെ കുറവാണുണ്ടായത്. ചെറിയതോതിലുള്ള ചാഞ്ചാട്ടമുണ്ടായാലും, വരും ദിവസങ്ങളിലും സ്വർണവില കുറവ് രേഖപ്പെടുത്താനാണു സാധ്യതെയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. അന്താരാഷ്ട്ര സ്വർണവില 2293 ഡോളറും, രൂപയുടെ നിരക്ക് 83.40മാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വർണം വാങ്ങുന്നത് താത്കാലികമായി നിർത്തിവച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണം. ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചിരുന്നു. 72.80 ദശലക്ഷം ട്രോയ് ഒൗണ്സ് സ്വർണമാണ് മേയ് അവസാനം വരെ ചൈനയുടെ കൈയിലുള്ളത്. ഏപ്രിലിനുശേഷം ചൈന വൻതോതിൽ സ്വർണം വാങ്ങിയിട്ടില്ല. ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണവില 3.5 ശതമാനം കുറഞ്ഞു. അതോടൊപ്പം അമേരിക്കയിൽ മൂന്നുലക്ഷത്തിനടുത്തു പുതിയ തൊഴിലവസരം തുറന്നതും പണപ്പെരുപ്പനിരക്കിലുണ്ടായ സമ്മർദത്തെ ചെറിയതോതിൽ മറികടക്കാൻ കഴിഞ്ഞതും സ്വർണവില ഇടിയാൻ കാരണമായി. സ്വർണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം. അതിൽ മാറ്റം വന്നതിനാൽ ഡിമാൻഡ് കുറയാനും വിലയിടിയൽ വരുംദിവസങ്ങളിൽ തുടരാനുമാണ് സാധ്യത. മാത്രമല്ല അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നതിലുള്ള ആശങ്ക, ഇസ്രയേൽ-ഹമാസ് വെടിനിർത്തലിനുള്ള സമ്മർദം, ഉയർന്ന വിലയിലെ ഡിമാൻഡ് കുറവ് എന്നിവയൊക്കെ വില കുറയുന്ന സമ്മർദത്തിന് ആക്കം കൂട്ടാം.
Source link