SPORTS

500 ലിയോണ്‍ ; ഓസീസിനു മിന്നും ജയം


പെർത്ത്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 500 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത് ബൗളർ എന്ന നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണ്‍. 500 വിക്കറ്റ് തികയ്ക്കുന്ന നാലാമത് സ്പിന്നറുമാണ് ലിയോണ്‍. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസീസ് സ്പിന്നർ 501 എന്ന സംഖ്യയിൽ എത്തി. അമീർ ജമാലായിരുന്നു ലിയോണിന്‍റെ 500-ാം ഇര. മത്സരത്തിൽ ഓസീസ് 360 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 487, 233/5 ഡിക്ലയേർഡ്. പാക്കിസ്ഥാൻ 271, 89. രണ്ടിന് 84 എന്നനിലയിലാണ് നാലാംദിനമായ ഇന്നലെ ഓസീസ് രണ്ടാം ഇന്നിംഗസ് പുനരാരംഭിച്ചത്. ഉസ്മാൻ ഖ്വാജ (90), മിച്ചൽ മാർഷ് (63 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറി മികവിൽ 233/5 എന്ന സ്കോറിൽ ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു. 450 എന്ന കൂറ്റൻ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ പാക്കിസ്ഥാൻ 30.2 ഓവറിൽ 89നു പുറത്ത്.

ഓസ്ട്രേലിയയിലെ മൂന്നാമൻ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി 500 വിക്കറ്റ് നേടുന്ന മൂന്നാമനാണ് ലിയോണ്‍. 230 ഇന്നിംഗ്സിൽ 501 വിക്കറ്റാണ് താരത്തിന്. ഷെയ്ൻ വോണ്‍ (273 ഇന്നിംഗ്സിൽ 708), ഗ്ലെൻ മഗ്രാത്ത് (243 ഇന്നിംഗ്സിൽ 563) എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ ഓസീസ് താരങ്ങൾ.


Source link

Related Articles

Back to top button