കാഴ്ചവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്

സാൻ ഫ്രാൻസിസ്കോ: ഓണ്‍ലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് കാഴ്ചക്കാരെ സംബന്ധിച്ച വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി. ദി നൈറ്റ് ഏജന്റ് എന്ന പരന്പരയാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നെറ്റ്ഫ്ളിക്സ് കൂടുതൽ സമയം കണ്ട പരിപാടി; 81.2 കോടി മണിക്കൂർ. ഏകദേശം 10,000 കോടി മണിക്കൂറിനടുത്താണ് നെറ്റ്ഫ്ളിക്സിന്റെ ആദ്യ ആറു മാസത്തെ ആകെ കാഴ്ച. ജിന്നി ആൻഡ് ജോർജിയ, ഗിൽമോർ ഗേൾസ്, സെയ്ൻഫെൽഡ്, ഫ്രണ്ട്സ്, ദി ഓഫീസ് എന്നീ പരന്പരകളും നെറ്റ്ഫ്ളിക്സിൽ കാഴ്ചക്കാരെ നേടി. ജെന്നിഫർ ലോറൻസിന്റെ ദി മദറാണ് ഏറ്റവും കൂടുതൽ മണിക്കൂറുകൾ കണ്ട സിനിമ; 24.9 കോടി. പഴയ സിനിമകൾക്ക് ഇപ്പോഴും കാഴ്ചക്കാരുണ്ടെന്നതിന്റെ തെളിവാണിതെന്ന് നെറ്റ്ഫ്ളിക്സ് പറയുന്നു. ലോകത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ്ഫ്ളിക്സിന് 25 കോടി വരിക്കാരുണ്ട്. റാണ നായിഡു, ചോർ നികൽ കെ ഭാഗ, മിഷൻ മജ്നു, മിസ് ചാറ്റർജി vs നോർവേ, ക്ലാസ്, തൂ ഝൂത്തി മേം മക്കാർ, ഷെഹ്സാദ, സ്കൂപ്, ആൻ ആക്ഷൻ ഹീറോ, ഗുംറാ എന്നിവയാണ് ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ഇന്ത്യന്‍ പരന്പരകളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന വിമർശനങ്ങൾക്കു പിന്നാലെയാണു നെറ്റ്ഫ്ളിക്സ് വിവരങ്ങൾ പുറത്തുവിട്ടത്. ഹോളിവുഡിൽ ഈ വർഷം നടന്ന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ഒടിടി പ്ലാറ്റ്ഫോമുകളുടെ സുതാര്യതയില്ലായ്മയായിരുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പരിപാടികൾ കൂടുതൽ റോയൽറ്റി നൽകണമെന്നായിരുന്നു എഴുത്തുകാരുടെയും അഭിനേതാക്കളുടെയും ആവശ്യങ്ങളിലൊന്ന്. നെറ്റ്ഫ്ളിക്സ് പേര്/കാഴ്ചസമയം (മണിക്കൂറിൽ) ദി നൈറ്റ് ഏജന്റ് 81.2 കോടി ജിന്നി & ജോർജിയ (02) 66.5 കോടി ദി ഗ്ലോറി 62.2 കോടി വെനസ്ഡേ 50.7 കോടി ക്വീൻ ഷാർലറ്റ് 50.3 കോടി
സാൻ ഫ്രാൻസിസ്കോ: ഓണ്‍ലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് കാഴ്ചക്കാരെ സംബന്ധിച്ച വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തി. ദി നൈറ്റ് ഏജന്റ് എന്ന പരന്പരയാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നെറ്റ്ഫ്ളിക്സ് കൂടുതൽ സമയം കണ്ട പരിപാടി; 81.2 കോടി മണിക്കൂർ. ഏകദേശം 10,000 കോടി മണിക്കൂറിനടുത്താണ് നെറ്റ്ഫ്ളിക്സിന്റെ ആദ്യ ആറു മാസത്തെ ആകെ കാഴ്ച. ജിന്നി ആൻഡ് ജോർജിയ, ഗിൽമോർ ഗേൾസ്, സെയ്ൻഫെൽഡ്, ഫ്രണ്ട്സ്, ദി ഓഫീസ് എന്നീ പരന്പരകളും നെറ്റ്ഫ്ളിക്സിൽ കാഴ്ചക്കാരെ നേടി. ജെന്നിഫർ ലോറൻസിന്റെ ദി മദറാണ് ഏറ്റവും കൂടുതൽ മണിക്കൂറുകൾ കണ്ട സിനിമ; 24.9 കോടി. പഴയ സിനിമകൾക്ക് ഇപ്പോഴും കാഴ്ചക്കാരുണ്ടെന്നതിന്റെ തെളിവാണിതെന്ന് നെറ്റ്ഫ്ളിക്സ് പറയുന്നു. ലോകത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ്ഫ്ളിക്സിന് 25 കോടി വരിക്കാരുണ്ട്. റാണ നായിഡു, ചോർ നികൽ കെ ഭാഗ, മിഷൻ മജ്നു, മിസ് ചാറ്റർജി vs നോർവേ, ക്ലാസ്, തൂ ഝൂത്തി മേം മക്കാർ, ഷെഹ്സാദ, സ്കൂപ്, ആൻ ആക്ഷൻ ഹീറോ, ഗുംറാ എന്നിവയാണ് ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ഇന്ത്യന്‍ പരന്പരകളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന വിമർശനങ്ങൾക്കു പിന്നാലെയാണു നെറ്റ്ഫ്ളിക്സ് വിവരങ്ങൾ പുറത്തുവിട്ടത്. ഹോളിവുഡിൽ ഈ വർഷം നടന്ന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ഒടിടി പ്ലാറ്റ്ഫോമുകളുടെ സുതാര്യതയില്ലായ്മയായിരുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പരിപാടികൾ കൂടുതൽ റോയൽറ്റി നൽകണമെന്നായിരുന്നു എഴുത്തുകാരുടെയും അഭിനേതാക്കളുടെയും ആവശ്യങ്ങളിലൊന്ന്. നെറ്റ്ഫ്ളിക്സ് പേര്/കാഴ്ചസമയം (മണിക്കൂറിൽ) ദി നൈറ്റ് ഏജന്റ് 81.2 കോടി ജിന്നി & ജോർജിയ (02) 66.5 കോടി ദി ഗ്ലോറി 62.2 കോടി വെനസ്ഡേ 50.7 കോടി ക്വീൻ ഷാർലറ്റ് 50.3 കോടി
Source link