SPORTS

ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡ്‌സും ഇന്ന് നേര്‍ക്കുനേര്‍


ന്യൂഡല്‍ഹി: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ജയം തുടരാന്‍ ശക്തരായ ഓസ്‌ട്രേലിയ ഇന്ന് ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌‌ലി സ്‌റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. തുടര്‍ച്ചയായ രണ്ടു ജയവുമായി പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ മൂന്നാം ജയവുമായി പോയിന്‍റ് നില കൂടുതല്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാലു കളിയില്‍ നാലു പോയിന്‍റുമായി ഓസീസ് നിലവില്‍ നാലാം സ്ഥാനത്താണ്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോല്‍വി നേരിട്ടശേഷമാണ് ഓസ്‌ട്രേലിയ വിജയ വഴിയിലേക്കു തിരിച്ചുവന്നത്. ഈ ലോകകപ്പില്‍ നാലു കളിയില്‍ മൂന്നിലും തോറ്റ നെതര്‍ലന്‍ഡ്‌സ് ശക്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് തങ്ങളെ വിലകുറച്ചുകാണേണ്ടവരല്ലെന്നു വ്യക്തമാക്കിയതാണ്. കഴിഞ്ഞ കളിയില്‍ ശ്രീലങ്കയെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ഇന്നത്തെ മത്സരം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നില്ലെന്നും ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രു മാക്‌ഡൊണാള്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ആര്യന്‍ ദത്ത്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വ് എന്നിവരുടെ സ്പിന്നിനെ മുന്നില്‍നിര്‍ത്തിയുള്ള ആക്രമണത്തിനാണ് ഇന്ന് നെതര്‍ലന്‍ഡ്‌സ് ഇറങ്ങുക.

നെതര്‍ലന്‍ഡ്‌സും ഓസ്‌ട്രേലിയയും ഇതു മൂന്നാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇതിനു മുമ്പ് 2003, 2007 ലോകകപ്പുകളിലാണ് ഏറ്റുമുട്ടിയത്. രണ്ടിലും ഓസീസ് വന്‍ ജയം നേടി. നെതര്‍ലന്‍ഡ്‌സ് ടീമിന് ദക്ഷിണാഫ്രിക്കന്‍ ബന്ധങ്ങള്‍ ഉള്ളതുപോലെതന്നെ ഓസ്‌ട്രേലിയയുമായും ബന്ധമുണ്ട്. ക്യാപ്റ്റന്‍ സ്‌കോട് എഡ്വേര്‍ഡ്‌സ് ഓസ്‌ട്രേലിയന്‍ പൗരനാണ്. മെല്‍ബണിലാണ് ജനിച്ചു വളര്‍ന്നത്. വിക്ടോറിയയുടെ രണ്ടാം ഇലവനായി കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ വിട്ടതാരം 2017 നെതര്‍ലന്‍ഡ്‌സിനായി അറങ്ങേറി. മുന്‍ പരിശീലകന്‍ റയാന്‍ കാംപെല്‍ മുതല്‍ ടോം കൂപ്പര്‍ വരെ നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റില്‍ ചലനം സൃഷ്ടിച്ച ഓസ്‌ട്രേലിയന്‍ കളിക്കാരുമുണ്ട്.


Source link

Related Articles

Back to top button