EXCLUSIVE നിയമസഭയിൽ ചെന്നിത്തല–സതീശൻ ‘ഡബിൾ പഞ്ച്’; നയരൂപീകരണം തരൂർ: കേരളം പിടിച്ചേതീരൂവെന്ന് എഐസിസി


കോട്ടയം∙ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ നടന്ന ചർ‌ച്ചയ്ക്കു പിന്നാലെ പ്രവർത്തനത്തിനു ബഹുമുഖ പദ്ധതി തയാറാക്കി എഐസിസി. നിയമസഭയിൽ സർക്കാരിനെതിരായ പോരാട്ടത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചു നേതൃത്വം നൽകണമെന്നാണു നിർദേശം. സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ നയരൂപീകരണ ചുമതല ശശി തരൂരിനെ ഏൽപ്പിക്കാനും തീരുമാനമായി. അടുത്ത വട്ടം സംസ്ഥാനം പിടിച്ചേതീരൂവെന്ന കർശന നിർദേശമാണ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്.∙ നിയമസഭയിൽ ഡബിൾ പഞ്ച്എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക ദുർവിനിയോഗം, ഭരണപരമായ ധാർഷ്ട്യം, ഭരണ പരാജയങ്ങൾ എന്നിവ തുറന്നുകാട്ടി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിയമസഭയിൽ ഏകോപിത ആക്രമണത്തിനു നേതൃത്വം നൽകണമെന്നാണു നിർദേശം. സുപ്രധാന വിഷയങ്ങളിൽ മറ്റു മുതിർന്ന അംഗങ്ങളുടെ ഇടപെടലും ഉറപ്പുവരുത്തണം. സഭയ്ക്കുള്ളിൽ പൊതുജനങ്ങളുടെ ആശങ്കകൾ നേരിട്ട് ഉന്നയിക്കാൻ എല്ലാ നിയമനിർമാണ അവസരങ്ങളും ഉപയോഗിക്കണം. കഴിഞ്ഞദിവസം ആശാവർ‌ക്കർമാർക്കു വേണ്ടി രമേശ് ചെന്നിത്തലയും സതീശനും സഭയിൽ ഒരുമിച്ചു പോരാടിയത് ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണു വിവരം. നിയമസഭാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്നാണ് രമേശ് ചെന്നിത്തലയ്ക്കു ലഭിച്ചിരിക്കുന്ന നിർദേശം. 


Source link

Exit mobile version