‘ഇക്കാര്യമാണ് എന്റെ പിതാവ് മരണക്കിടക്കയിൽവച്ച് വി മുരളീധരനോടും യൂസഫലിയോടുമൊക്കെ പറഞ്ഞത്’

പ്രതീക്ഷിക്കാതെ എം എൽ എ ആയ വ്യക്തിയാണ് താനെന്ന് ചാണ്ടി ഉമ്മൻ. എം എൽ എയാകണമെന്ന് അങ്ങനെ താത്പര്യപ്പെട്ടിരുന്നില്ല. എപ്പോഴെങ്കിലും അവസരം കിട്ടുമെന്നല്ലാതെ അപ്പോൾത്തന്നെ എം എൽ എയാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്നോട് മോശമായി പെരുമാറുന്നവരോട് പോലും നന്നായി പെരുമാറുന്നയാളായിരുന്നു അപ്പയെന്ന് (ഉമ്മൻചാണ്ടി) ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ അവസാന നിമിഷത്തിൽപ്പോലും നിമിഷപ്രിയയുടെ മോചനം ആഗ്രഹിച്ചിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
‘എന്റെ പിതാവ് മരണക്കിടക്കയിൽപ്പോലും വി മുരളീധരനോടും എം എ യൂസഫലിയോടുമൊക്കെ പറഞ്ഞത് നിമിഷപ്രിയയയുടെ മോചനത്തെക്കുറിച്ചാണ്. അവസാനം ഞാൻ മുഖ്യമന്ത്രിയെക്കണ്ട് സംസാരിച്ചത് നിമിഷപ്രിയയെക്കുറിച്ചാണ്. കേന്ദ്ര സർക്കാരിന് കത്തെഴുതണമെന്ന് ആവശ്യപ്പെടാനാണ് ഞാൻ അദ്ദേഹത്തെപ്പോയി കണ്ടത്. അദ്ദേഹം വളരെ പോസിറ്റീവായി പ്രതികരിച്ചു. കത്തയയ്ക്കുകയും ചെയ്‌തെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ – ചാണ്ടി ഉമ്മൻ പറഞ്ഞു.ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘എന്ത് ട്രീറ്റ്‌മെന്റെടുക്കണമെന്നത് ഒരു വ്യക്തിയുടെ ചോയിസാണ്. മാത്രമല്ല ഒരു ട്രീറ്റ്‌മെന്റ് മാത്രമേ ലോകത്തുള്ളൂവെന്ന് പറഞ്ഞാൽ ആരും ആക്സപ്റ്റ് ചെയ്യത്തില്ല. കഴിഞ്ഞ തവണ യു കെയിൽ പോയപ്പോൾ മെഡിസിനും കാര്യങ്ങളുമൊക്കെയുള്ള ഒരു ഷോപ്പിൽ കയറി. അവിടെ മൊത്തം ഇന്ത്യൻ സാധനങ്ങളാണ്.’- ചാണ്ടി ഉമ്മൻ പറഞ്ഞു.
Source link