മുങ്ങിയ കപ്പൽ ഉപേക്ഷിക്കും

കൊച്ചി: കണ്ടെയ്‌നറുകളുമായി കൊച്ചി തീരത്ത് മുങ്ങിത്താഴ്ന്ന ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ന് അറബിക്കടലിൽ അന്ത്യവിശ്രമം. കപ്പൽ വീണ്ടെടുക്കേണ്ടതില്ലെന്ന് ജെനീവ ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) തീരുമാനിച്ചതായി വിവരം. ഭീമമായ തുകയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ കാര്യമായ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടാവില്ല. അതേസമയം, ഉയർത്തി എടുത്താലും പൊളിക്കാനേ കഴിയൂ.
ചോർന്ന എണ്ണ നീക്കംചെയ്യാനും ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ വീണ്ടെടുക്കാനും മാത്രമാണ് കമ്പനി
പ്രമുഖ സാൽവേജിംഗ് (കപ്പൽ ഉയർത്തുന്ന) സ്ഥാപനമായ അമേരിക്കയിലെ ടി ആൻഡ് ടി സാൽവേജിന് കരാർ നൽകിയത്.
സാധാരണ ചരക്കുകളും ഇന്ധനവും വീണ്ടെടുക്കാറുണ്ട്. എന്നാൽ എൽസ 3നൊപ്പം ചരക്കുകളും ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. എം.എസ്.സി കമ്പനി പ്രതിനിധികൾ കൊച്ചിയിലെത്തി വിവിധതലങ്ങളിൽ ചർച്ച നടത്തുന്നുണ്ട്.
കൊച്ചി തീരത്ത് കടൽ പ്രക്ഷുബ്ധമാണ്. മൺസൂൺ പിൻവാങ്ങുംവരെ ഇതായിരിക്കും സ്ഥിതി. അതിനാൽ കപ്പൽ വീണ്ടെടുക്കുക ഏളുപ്പവുമല്ല. ഇതും ഉപേക്ഷിക്കുന്നതിന് ഒരു കാരണമാണ്. തന്ത്രപ്രധാനമേഖലയോട് ചേർന്നാണ് കപ്പൽ മുങ്ങിയത്. നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ട്. കപ്പൽ സൃഷ്ടിക്കുന്ന പരിസ്ഥിതി നാശത്തിന് കേന്ദ്രസർക്കാരിന് നഷ്ടപരിഹാരം ആവശ്യപ്പെടാനാകും.
കപ്പൽ അടക്കം ആകെ
നഷ്ടം 1000 കോടി
Rs.800 കോടി:
മുങ്ങിയ
ചരക്കുകളുടെ മൂല്യം
28 വർഷം:
മുങ്ങിയ കപ്പലിന്റെ
കാലപ്പഴക്കം
25-30 വർഷം:
കപ്പലിന്റെ ശരാശരി
ആയുസ്
2.5 ലക്ഷം കപ്പലുകൾ:
ലോകത്താകെ
വീണ്ടെടുക്കാതെ
കടലിന്റെ അടിത്തട്ടിൽ
കണ്ടെയ്നറുകൾ കൊല്ലം യാർഡിലേക്ക്
കടലിൽ വീണ കണ്ടെയ്നറുകളിൽ 48 എണ്ണം തീരത്തടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം (3), കൊല്ലം (43), ആലപ്പുഴ (2) ജില്ലകളിൽ എത്തിയ കണ്ടെയ്നറുകൾ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവ കൊല്ലത്തെ യാർഡിലേക്ക് മാറ്റിത്തുടങ്ങി.
Source link