നടപടികൾ കർശനം പക്ഷേ, കുറയാതെ അപകടങ്ങൾ

ലോകത്തെ ചരക്കുനീക്കം 80 ശതമാനവും നടക്കുന്ന കപ്പൽ വ്യവസായ ശൃംഖലയിൽ അപകടങ്ങൾ ഒഴിവാക്കാൻ രാജ്യാന്തര മാരിടൈം സംഘടനയും ഇന്ത്യയിലെ ഷിപ്പിങ് മന്ത്രാലയവും കർശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കുമ്പോഴും അപകടങ്ങൾ ആവർത്തിക്കുന്നു. ഓരോ അപകടം നടക്കുമ്പോഴും മുംബൈ ആസ്ഥാനമായ ഷിപ്പിങ് ഡയറക്ടർ ജനറൽ ഇതിനായി തുറന്നിരിക്കുന്ന വെബ്സൈറ്റിൽ ബന്ധപ്പെട്ടവർ വിവരങ്ങൾ രേഖപ്പെടുത്തണം. സമാന അപകടം ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 2023 ൽ ഏകദേശം എൺപതോളം അപകടങ്ങൾ ഉണ്ടായതായാണു കണക്ക്. 2024 ലെ കണക്ക് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണവും കൂടുതലാണെന്നാണ് സൂചന. 2024 ൽ മുപ്പതോളം കണ്ടെയ്നർ കപ്പലുകൾ അപകടത്തിൽപ്പെട്ടതായി കണക്കുകളിൽ കാണുന്നു.അരിയോ സിമന്റോ പോലെ ഒരേ ഒരു ചരക്ക് മൊത്തത്തിൽ കൊണ്ടുപോകുന്ന കപ്പലുകൾ എണ്ണത്തിൽ കൂടുതലായതിനാൽ അവയാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. എണ്ണക്കപ്പലുകളാണ് രണ്ടാമത്. മൂന്നാമത് രാസവസ്തു ടാങ്കറുകളും നാലാമത് കണ്ടെയ്നർ കപ്പലുകളും. 2023 ൽ അപകടത്തിൽപ്പെട്ടവയിൽ 22% ഇന്ത്യൻ കപ്പലുകളായിരുന്നു. മാർഷൽ ഐലൻഡ് (18%), ലൈബീരിയ, പാനമ (14% വീതം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളുടെ അപകടത്തോത്. ജപ്പാൻ കപ്പൽസുരക്ഷയിൽ താരതമ്യേന മുമ്പിലാണ്. 39 കപ്പലുകളിൽ കഴിഞ്ഞ വർഷം സുരക്ഷാ കുറവുകൾ കണ്ടെത്തിയതായി ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ 2024 വാർഷിക റിപ്പോർട്ടിൽ പറയുന്നു.
Source link